"നീ വെള്ളിയാഴ്ച വൈകിട്ടിങ്ങെത്തണം. നമ്മൾ അന്ന് പറഞ്ഞ ആ പെങ്കുട്ടിയെ ഞായറാഴ്ച പോയി കാണണം .."
അമ്മ ഫോണ്‍ ചെയ്തു പറയുമ്പോൾ മനസ്സിൽ ഒരമ്പരപ്പായിരുന്നു.
ജോലി കിട്ടിയിട്ട് ഒരു വർഷമാകുന്നതെയുള്ളൂ. ഒരു കല്യാണം കഴിക്കാൻ പ്രായമായോ എന്ന് സ്വയം സംശയിക്കുന്ന കാലം.
എന്ന് വച്ചാൽ അർമാദിച്ചു നടക്കുന്ന കാലം.
എന്ന് വച്ചാൽ അർമാദിച്ചു നടക്കുന്ന കാലം.
അങ്ങനെയാണ് ആദ്യമായും അവസാനമായും നടന്ന ആ പെണ്ണുകാണൽ സംഭവിച്ചത്.
അച്ഛനമ്മമാർ, സഹോദരീസഹോദരന്മാർ (ഓരോന്ന് വച്ച്, അത്രയേ സ്റ്റോക്കുള്ളൂ ), ഒരേയൊരു അമ്മാവനും അമ്മാവിയും, ഒന്ന് രണ്ടു അടുത്ത ബന്ധുക്കളും - അങ്ങനെ വലിയ ഒരു യുദ്ധസന്നാഹവുമായി ഞാൻ പെണ്ണിന്റെ വീടിന്റെ പൂമുഖത്ത് സോഫയിൽ ബലം പിടിച്ചിരിക്കുകയാണ്.
പെണ്ണിന്റെ അച്ഛൻ വമ്പൻ തമാശകൾ അഴിച്ചു വിടുന്നുണ്ട്. എല്ലാവരും ചുറ്റും കൂടിയിരുന്നു ചിരിക്കുന്നു. ഒന്നും മനസ്സിൽ കയറുന്നില്ലെങ്കിലും ഒരു വിഡ്ഡിയെപ്പൊലെ ഞാനും ചിരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പറഞ്ഞതിനെപ്പറ്റി എന്താ അഭിപ്രായം എന്നാരെങ്കിലും ചോദിച്ചാൽ ബലൂണ്‍ പൊട്ടുന്നപോലെ പൊട്ടും ആ ഇളി....
ഇടക്കിടെ ഇടനാഴിയിൽ ഓരോരോ ആണ്‍ പെണ്‍ രൂപങ്ങൾ പ്രത്യക്ഷപ്പെടും. അവർ എന്നെ അന്യഗ്രഹജീവി എന്നവണ്ണം കൃത്രിച്ചു നോക്കുന്നുമുണ്ട്. കൃശഗാത്രനായ ഞാൻ കസേരയിൽ ചൂളിയിരുന്നു കുഷ്യന്റെ അകത്തേയ്ക്ക് കുറേശ്ശെ കുറേശ്ശെ അലിഞ്ഞു ചേരാൻ തുടങ്ങി.
ചിലരെ ഭാവി ശ്വശുരൻ പരിചയപ്പെടുത്തുന്നുണ്ട്.
ഇത് പെണ്ണിന്റെ അമ്മാവൻ .
ഇത് പെണ്ണിന്റെ ഇളയച്ഛൻ.
ഇത് പെണ്ണിന്റെ ഒരേയൊരു കുഞ്ഞമ്മ.
കൂടെയുള്ളത് കുഞ്ഞമ്മയുടെ മൂത്ത ആൾ.
ഇത് പെണ്ണിന്റെ അച്ഛന്റെ അമ്മാവന്റെ ഇളയ മോന്റെ അയലത്തുകാരന്റെ കൊച്ചച്ചന്റെ..
വരുന്നവർക്കെല്ലാം ഒറ്റ ഉദ്ദേശമെ ഉള്ളൂ. എന്റെ കൃശഗാത്രത്തിലേയ്ക്ക് ആഗ്നേയശരങ്ങൾ എയ്യുക.
ഞങ്ങടെ പെണ്ണിനെ കെട്ടണമെന്ന് പറയാൻ ഇവനാരെടാ..
ഞങ്ങടെ പെണ്ണിനെ കെട്ടണമെന്ന് പറയാൻ ഇവനാരെടാ..
ഒടുവിൽ പെണ്ണ് വന്നു.
ഒരു താലത്തിൽ നാരങ്ങവെള്ളവുമായി.
ഒരു താലത്തിൽ നാരങ്ങവെള്ളവുമായി.
കൂടെ ജിലേബിയും, ലഡുവും മിക്സച്ചറും അച്ചപ്പവും എന്ന് വേണ്ട നാട്ടിൽ കിട്ടാവുന്ന ഒരുമാതിരി എല്ലാ നാടൻ പലഹാരങ്ങളുമില്ല..
ഈ പാർടി വീടുകളിൽ പെണ്ണ് കാണാൻ പോയാൽ ഇങ്ങനെയിരിക്കും.
പെണ്ണ് താലം ടീപ്പോയിൽ വച്ചിട്ടു നമ്മളെ ഒന്ന് രൂക്ഷമായി നോക്കി.
ഇങ്ങനെയുള്ള അവസരങ്ങളിൽ ചെറുക്കൻ എന്തെങ്കിലും ചോദിക്കണമെന്ന് കണ്ട സിനിമകൾ എല്ലാം പറയുന്നുണ്ട്.
നാക്ക് കൊണ്ട് ചുണ്ട് നനച്ചു കുട്ടപ്പനായപ്പൊഴെക്കും. ഒരേയൊരു അമ്മായി പറ്റിച്ചു.
നാക്ക് കൊണ്ട് ചുണ്ട് നനച്ചു കുട്ടപ്പനായപ്പൊഴെക്കും. ഒരേയൊരു അമ്മായി പറ്റിച്ചു.
"മോളെവിടെയാ ഇപ്പൊ പഠിക്കുന്നേ?"
അമ്മായിയെ കത്തിക്കാൻ വേണ്ടി ഒരു രൂക്ഷനോട്ടം നോക്കി.
ഹും, പഠിച്ചോണ്ടുവന്ന ഒരു ചോദ്യം ദാ ചോർന്നു.
ഭാവി ശ്വശുരൻ ബോംബിട്ടു.
"അവളെ വിട്ടേര്. അത് പെണ്ണിന്റെ അനിയത്തിയാ"
അമ്മായി ഒഴികെ എല്ലാവരും ഉറക്കെ ചിരിച്ചു.
അമ്മായിയും ചിരിച്ചു. പൊതുവഴിയിൽ സൈക്കിളേന്നു വീണിട്ടു ചാടിയെഴുന്നേറ്റ് ചുറ്റും നോക്കിയുള്ള ആ ഒരു ചിരി.
ടെൻഷനെല്ലാം പോയി.
അമ്മായിയെ നോക്കി വിശാലമായി ചിരിച്ചു.
അമ്മായിക്ക് അങ്ങനെ തന്നെ വേണം.
അപ്പൊ പെണ്ണിതല്ലേ ?
"അവളുടെ കല്യാണം ഉറപ്പിച്ചു. ദേ ഈ ഇരിക്കുന്ന കക്ഷിയാ കക്ഷി.."
ഭാവിശ്വശുരൻ എതിർവശത്തിരുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി പറഞ്ഞു.
അതുശരി, ഞാൻ വന്നു മൂത്തതിനെ കല്യാണം കഴിക്കുന്നതിനു മുന്പ് അനിയത്തിയെ കെട്ടാൻ തയ്യാറായി വന്നു നില്ക്കുകയാ ല്ലേ ?
ഒന്ന്നോക്കി പേടിപ്പിക്കാൻ ശ്രമിച്ചു.
വേഗമൊന്നു കെട്ടിക്കൊണ്ടു പോടെ, ഞാനുമോന്നു കെട്ടിക്കോട്ടെ എന്ന ഭാവത്തിൽ ആ ചെറുപ്പക്കാരനും രൂക്ഷഭാവത്തിൽ എന്നെ നോക്കി ചിരിച്ചു.
ഒടുവിൽ പെണ്ണെത്തി.
അമ്മ അവളെ സോഫയിൽ കൂടെ പിടിച്ചിരുത്തി ഓരോന്ന് ചോദിക്കാൻ തുടങ്ങി.അമ്മായി വീണ്ടും സൈക്കിൾ ഓടിക്കാനും തുടങ്ങി.
അവൾ എന്നെ നോക്കുന്നതേയില്ല..
നമ്മൾ ആരാ മോൻ. വിട്ടു കൊടുക്കുമോ,
മുഴുവൻ സമയവും അവളെ തന്നെ വായിനോക്കികൊണ്ടേയിരുന്നു.
മനസ് നിറഞ്ഞു...
ഉച്ചയൂണ് കഴിച്ചതൊന്നും ഓർമയിലില്ല. കഴിച്ചെന്നു അവൾ ഇന്നും തർക്കിക്കും, സമ്മതിച്ചുകൊടുക്കും ..(ഊണിനേക്കാൾ വലുതല്ലേ കുടുംബസമാധാനം)
ഊണു കഴിഞ്ഞു മുറ്റത്തു ചുമ്മാ ഇറങ്ങി നില്ക്കുമ്പോഴാണ് നമ്മുടെ കഥാപാത്രം കാരണവർ എത്തുന്നത്.
മുടി അല്പം നരച്ച് ഉയരം കുറഞ്ഞ ഒരു രൂപം.
ഐശ്വര്യം നിറഞ്ഞു കവിയുന്ന മുഖം.
അദ്ദേഹം ഒരു പുഞ്ചിരിയോടെ, നമ്മളെ ഒരു മൂലയ്ക്കൊതുക്കി ചോദിച്ചു.
"എങ്ങനെ, പെണ്ണിനെ ഇഷ്ടമായോ?"
ഒന്ന് പതറി.
പെണ്ണിനെ ഇഷ്ടമായി എന്ന് ഉറക്കെ പറയണമെന്നുണ്ട്. അങ്ങനങ്ങ് വിട്ടു കൊടുക്കാൻ പാടില്ലല്ലോ . നമുക്ക് ഇഷ്ടമായി എന്ന് പറഞ്ഞിട്ട് ഒടുവിൽ പെണ്ണിന് ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ നമ്മുടെ സർവഗാംഭീര്യവും പോയില്ലേ?
കാരണവർ നമുക്കിട്ടു പണിയാൻ വന്നിരിക്കുകയാണ്.
അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ലല്ലോ..
തിരിച്ചൊരു പാര അങ്ങോട്ടിട്ടു കൊടുത്തു.
തിരിച്ചൊരു പാര അങ്ങോട്ടിട്ടു കൊടുത്തു.
"പെണ്‍കുട്ടി എന്ത് പറഞ്ഞു? ചോദിച്ചോ"
ചാട്ടുളി പോലെ മറുപടി തിരിച്ചു വന്നു.
ചാട്ടുളി പോലെ മറുപടി തിരിച്ചു വന്നു.
"പിന്നേ , അവൾക്കിഷ്ടമായി. അതുകൊണ്ടല്ലേ ഞാൻ നേരിട്ട് വന്നു ചോദിച്ചത്.."
പകൽപ്രകാശം എങ്ങോട്ടോ പോയി മറഞ്ഞു.
കാരണവർ അപ്രത്യക്ഷനായി.
കാരണവർ അപ്രത്യക്ഷനായി.
തണൽ തന്ന ചാമ്പമരം അപ്രത്യക്ഷമായി.
മുറ്റം അപ്രത്യക്ഷമായി.
പെണ്ണിന്റെ വീട് അപ്രത്യക്ഷമായി.
ഞാൻ മാത്രം ഒരു പഞ്ഞിക്കെട്ടിനു പുറത്തു കയറിയങ്ങനെ പറന്നു നടക്കുകയാണ്.
" അപ്പൊ പറ. പെണ്‍കുട്ടിയെ ഇഷ്ടമായോ"
കാരണവരുടെ ചോദ്യം വീണ്ടും ദൂരെയെവിടെയോ നിന്നും ഒഴുകി വന്നു.
നേരത്തെ അപ്രത്യക്ഷമായി എന്ന് പറഞ്ഞതെല്ലാം റിവേഴ്സ് ക്രമത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.
ഞാൻ ചരൽ വിരിച്ച മുറ്റത്ത് കാലുകൾ ഊന്നി ഇറങ്ങി. ചാമ്പയെ മുറുക്കിപ്പിടിച്ചു.
ഞാൻ ചരൽ വിരിച്ച മുറ്റത്ത് കാലുകൾ ഊന്നി ഇറങ്ങി. ചാമ്പയെ മുറുക്കിപ്പിടിച്ചു.
"ഇഷ്ടമായി"
എങ്ങനെയോ പറഞ്ഞൊപ്പിച്ചു .
"ബാക്കി കാര്യം ഞാനേറ്റു"
ആഹാ , അത്രയ്ക്കായോ എന്ന മട്ടിൽ കാരണവർ അകത്തേയ്ക്ക് പാഞ്ഞു.
വല്ല ബുദ്ധിമോശോം പറഞ്ഞോ?
* * * * * *
കല്യാണമൊക്കെ കഴിഞ്ഞു മാസങ്ങൾക്കുശേഷം എന്തോ കളിതമാശ പറയുമ്പോൾ പ്രാണപ്രേയസി ഇങ്ങനെ ഉവാചാ.
കല്യാണമൊക്കെ കഴിഞ്ഞു മാസങ്ങൾക്കുശേഷം എന്തോ കളിതമാശ പറയുമ്പോൾ പ്രാണപ്രേയസി ഇങ്ങനെ ഉവാചാ.
"എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ചാടിക്കേറി ഇഷ്ടമായി എന്ന് പറഞ്ഞത് ഓർമ്മയില്ലേ? "
പിന്നല്ല..!!
ഒരാണായ ഞാൻ ആദ്യം കേറി ഇഷ്ടമായി എന്ന് പറഞ്ഞത്രേ.
അങ്ങ് പരുമല പള്ളീ ചെന്ന് പറഞ്ഞാ മതി..!!
"അയ്യെടാ, നീ ആദ്യം ഇഷ്ടമായെന്നു പറഞ്ഞതുകൊണ്ടാ ഞാൻ ഇഷ്ടമായി എന്ന് പറഞ്ഞത്. നീയാണ് ആദ്യം ഇഷ്ടമായി എന്ന് പറഞ്ഞത്"
"അപ്പൊ ഞാനാദ്യം ഇഷ്ടമായില്ല എന്ന് പറഞ്ഞാരുന്നേൽ എന്നെ ഇഷ്ടമാരുന്നേലും പിന്നെ ഇഷ്ടമല്ലായെന്നു ഇഷ്ടമില്ലാതെ പറയുമായിരുന്നോ?"
ഇതാണ് ഈ പെണ്ണുങ്ങളുടെ കുഴപ്പം. നമ്മളെ കുരുക്കിൽ കൊണ്ട് ചാടിക്കാൻ നോക്കും. വാക്കിഴപിരിച്ചു ശ്രദ്ധയോടെ മനസ്സിലാക്കി പറഞ്ഞില്ലേൽ തട്ട് കിട്ടും.
അവള് പറഞ്ഞത് മുഴുവൻ അങ്ങോട്ട് തലേക്കേറാഞ്ഞത് കൊണ്ട് സ്ഥിരം ആണ്‍ബുദ്ധി പ്രയോഗിച്ചു.
"നീ വിഷയം മാറ്റാതെ , വിഷയം മാറ്റാതെ... നീയല്ലേ എന്നെ ഇഷ്ടമായി എന്ന് ആദ്യം പറഞ്ഞത്. എന്നിട്ടിപ്പോ.."
ഞാൻ ചാമ്പമരത്തിന്റെ തണലിലെ ഇഷ്ടമായോ ചോദ്യം വീണ്ടും അവതരിപ്പിച്ചു.
"അപ്പൊ ഞാനാദ്യം ഇഷ്ടമായില്ല എന്ന് പറഞ്ഞാരുന്നേൽ എന്നെ ഇഷ്ടമാരുന്നേലും പിന്നെ ഇഷ്ടമല്ലായെന്നു ഇഷ്ടമില്ലാതെ പറയുമായിരുന്നോ?"
ഇതാണ് ഈ പെണ്ണുങ്ങളുടെ കുഴപ്പം. നമ്മളെ കുരുക്കിൽ കൊണ്ട് ചാടിക്കാൻ നോക്കും. വാക്കിഴപിരിച്ചു ശ്രദ്ധയോടെ മനസ്സിലാക്കി പറഞ്ഞില്ലേൽ തട്ട് കിട്ടും.
അവള് പറഞ്ഞത് മുഴുവൻ അങ്ങോട്ട് തലേക്കേറാഞ്ഞത് കൊണ്ട് സ്ഥിരം ആണ്‍ബുദ്ധി പ്രയോഗിച്ചു.
"നീ വിഷയം മാറ്റാതെ , വിഷയം മാറ്റാതെ... നീയല്ലേ എന്നെ ഇഷ്ടമായി എന്ന് ആദ്യം പറഞ്ഞത്. എന്നിട്ടിപ്പോ.."
ഞാൻ ചാമ്പമരത്തിന്റെ തണലിലെ ഇഷ്ടമായോ ചോദ്യം വീണ്ടും അവതരിപ്പിച്ചു.
പ്രേയസ്സിയുടെ സഹോദരന്റെ ശ്വശുരനായിരുന്നു ചോദ്യകര്ത്താവ് എന്നും തിരിച്ചറിഞ്ഞു.
അവൾ പൊട്ടിച്ചിരിച്ചു.
എന്നിട്ടിങ്ങനെ മൊഴിഞ്ഞു.
"നീണ്ടകരയച്ഛൻ കയറി വന്നു എന്നോടു പറഞ്ഞു, ചെറുക്കനു എന്നെ ഇഷ്ടമായി എന്ന് , എന്നിട്ട് എന്നോടു ചോദിച്ചു നിനക്കും ഇഷ്ടമായോ എന്ന് "
ഹും. അല്ലേലും ഈ കാരണവന്മാർ പണ്ടേ ഇങ്ങനെയാ.
കുശാഗ്രബുദ്ധികളാ.
നമുക്കിട്ടും പണിഞ്ഞു. ഒരുവെടിക്കു രണ്ടു പക്ഷികളെയും തട്ടി.
മുഖത്തെ വൈക്ലബ്യം കണ്ട് പ്രിയതമ ചിരിച്ചു.
"അതിനു പ്രിയതമനെന്തിനാ വിഷമിക്കുന്നത്? അബദ്ധം പറ്റിയത് എനിക്കല്ലേ?"
എന്നെ കല്യാണം കഴിച്ചതോ?..എങ്ങനെയുണ്ട്?
ഇരുപത്തിമൂന്ന് വർഷങ്ങൾക്കുശേഷവും നീണ്ടകരയച്ഛന്റെ കുശാഗ്രബുദ്ധിക്ക് നന്ദിയേ പറഞ്ഞിട്ടുള്ളൂ.
കാലയവനികക്കപ്പുറം മറഞ്ഞ അദ്ദേഹത്തിന്റെ ദീപ്തസ്മരണകൾ മരിക്കും വരെ നിലനില്ക്കുകയും ചെയ്യും.